വെര്‍ജീനിയ വൂൾഫും ലക്ഷ്മണനും




നദിയുടെ ആഴങ്ങളിലേക്ക്  ഇറങ്ങിപ്പോകുമ്പോൾ അവൾ എന്താവും ഹൃദയത്തോട്  പറഞ്ഞിരിക്കുക , സരയുവിന്റെ ആഴങ്ങളിൽ വിലയം പ്രാപിച്ച ലക്ഷ്മണനെ അവൾ കണ്ടിരിക്കുമോ , അവൻ അവശേഷിപ്പിച്ച ഓർമ്മയുടെ ശവപേടകത്തെ അവൾ ഓർത്തിട്ടുണ്ടാവുമോ ....നെഞ്ചോടടുക്കി പിടിച്ച ഉരുളൻ കല്ലുകളിൽ ജീവിതത്തോടുള്ള അടങ്ങാത്ത പ്രണയമോ ,അതോ മരണത്തോടുള്ള അത്യഗാധമായ അഭിനിവേശമോ ?.....എങ്കിലും നീ അവശേഷിപ്പിച്ച  കവിതയിൽ കുടുങ്ങി ശ്വാസം മുട്ടി ആരോ പിടയുന്നുണ്ടാവും . വേദനയുടെ കട്ടപിടിച്ച ലഹരിയിൽ ബോധത്തെ ആഴ്ത്തുമ്പോൾ നീ ഒന്നും അറിയുന്നുണ്ടാവില്ല ....അങ്ങകലെ അയോധ്യയിൽ കൊട്ടാരത്തിന്റെ നരച്ച ചുവരുകൾ നോക്കി മരവുരി ധരിക്കാതെ യോഗിനിയായിപ്പോയ ഒരുവൾ ലക്ഷമണാ ... നിന്നെയോർത്തു പിന്നെയും ഉരുകുന്നുണ്ടാവും ....നീയോ അവളോ ജയിച്ചത് ? അതോ ഉരുളൻ കല്ലുകളുമായ്  മരണത്തെ തേടിയിറങ്ങിയ മറ്റൊരുവളോ ....

Comments

Popular posts from this blog

ഒളിയിടം

മൗനവാത്മീകം

മൗനം പഠിപ്പിക്കുന്നത്...